കോൽക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷൻ സപ്ലിമെന്ററി പട്ടികയിൽനിന്ന് എട്ടു ലക്ഷം വോട്ടർമാരെ നീക്കം ചെയ്തതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
27 ലക്ഷം പേരുടെ സപ്ലിമെന്ററി പട്ടികയിൽനിന്നാണ് എട്ട് ലക്ഷം പേരെ വെട്ടിയതെന്ന് അവർ പറഞ്ഞു.
ജുഡീഷൽ പരിശോധനയ്ക്കു വിധേയരായ 60 ലക്ഷം പേരുടെ ആദ്യ സപ്ലിമെന്ററി പട്ടിക തിങ്കളാഴ്ച രാത്രി വൈകി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു.
എന്നാൽ ഈ പട്ടികയിൽ ഉൾപ്പെടുത്തിയവരുടെയോ പുറത്താക്കിയവരുടെയോ കണക്ക് കമ്മീഷൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ദുരുദ്ദേശ്യപരമായ എസ്ഐആർ നടപ്പാക്കി ബിജെപി ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് അവർ പറഞ്ഞു.